പ്രേമതപസ്സു

Tuesday 19 July 2011

മാലേയം മണക്കുന്ന മലര്‍തെന്നലും -നല്ല
പ്രാലേയക്കുളിര്‍ ചാര്‍ത്തും പുഴക്കടവും
മഞ്ഞുനീര്‍മുങ്ങുന്ന തെങ്ങോലയും
മഞ്ജുളഹാരമിട്ട വയലേലയും
മഞ്ഞളാടി നില്‍ക്കുന്ന ഗ്രാമഭംഗി --നീ
മുങ്ങിക്കുളിക്കുന്ന കടവില്‍ ,തീരത്ത്
കുഞ്ഞില ചാര്‍ത്തില്‍ നീ ഇന്നലെ നേതിച്ച
മഞ്ഞള്‍ പ്രസാദമിതാര്‍ക്കു വേണ്ടി ?--ഈ
രണ്ജിത ഹാരമിതാര്‍ക്കു വേണ്ടി ?

ഓളങ്ങളിളകുന്ന തീരത്ത് നിന്നു ഞാന്‍ --നിന്‍
ദൂരസൌന്ദര്യമിന്നാസ്വദിക്കെ.
വെന്‍നുര കൈകളാല്‍ നിന്മേനി തഴുകുന്ന
കല്ലോലിനിയൊരു നല്ല സഖി ---അവള്‍
കടകണ്ണ് വെച്ചെന്നെ നോക്കും കല്‍ മണ്ഡപത്തില്‍--ഞാന്‍
അന്യനായ് നിനക്കന്യനായി --നിന്‍റെ
കന്മദപ്പൂങ്കവിളില്‍ കസ്തൂരി ചാര്ത്തിക്കും
കാറ്റാകുമെന്നുടെ കളിത്തോഴന്‍ --അവന്‍
കൂട്ടുകാരൊത്തു ചേര്‍ന്ന് പാട്ടുപാടും - മുളം
കാട്ടിലെ കിളികളെന്നെ കളിയാക്കി
" നീ കൂട്ടുകാരി എന്‍റെ വീട്ടുകാരി "!

കാറ്റോടും വീഥിയില്‍
പാച്ചോറ്റിത്തണലില്‍ ഞാന്‍
സപ്നമാം പൈക്കളെ മേയ്ക്കുമ്പോള്‍ ,
മുഗ്ദഹാസംപൂണ്ടു മൂകമായ് നീങ്ങും നിന്‍
തപ്തനിശ്വാസങ്ങള്‍ ഞാനറിഞ്ഞു --നി ന്‍റെ
കൊച്ചുസ്വപ്‌നങ്ങള്‍ തന്‍ കളിത്തോഴനാവുവാന്‍
എത്രകാലം ഞാന്‍ തപസ്സിരിക്കും ?
ഒട്ടുകാലങ്ങല്‍ക്കൊടുവില്‍ നീ യെമുന്നില്‍
പ്രത്യക്ഷനാകുമ്പോള്‍ ഞാന്‍ മരിക്കും - നിന്‍റെ
തത്വസൌന്ദര്യത്തില്‍ ഞാന്‍ ലയിക്കും !
ഇന്നുതൊട്ടന്നോളമെന്‍റെ ജപമെന്നും - നിന്‍
മൂല മന്ത്രങ്ങളായിരിക്കും --അവ
എന്നില്‍ കവിതകളായിരിക്കും!

0 comments:

Followers

സന്ദര്‍ശകര്‍