ഒരു പ്രണയപ്രതീക്ഷയില്‍

Tuesday 19 July 2011

നിറനിലാവ് പെയ്തിറങ്ങിയ രാത്രികളില്‍
പ്രകാശകണ്ണുകള്‍ ചിമ്മി,
താരകം കാറ്റിനോട് മൊഴിഞ്ഞതും,
കാറ്റു ശലഭങ്ങള്‍ക്ക് കൈമാറിയതും.
ശലഭങ്ങളെന്‍റെ കാതിലോതിയതും
നിന്‍റെ  പ്രണയത്തെ പറ്റിയായിരുന്നു !
ആശയറ്റുറങ്ങിയ രാവുകള്‍ക്കിപ്പുറം
ചന്ദനമണമുള്ള മന്ദമാരുതസ്പന്ദനം കേട്ടു
ഞാനുണര്‍ന്ന പ്രഭാതവും നിന്‍റെ
പ്രണയപ്രതീക്ഷയില്‍ മാത്രമായിരുന്നു
അല്ലായിരുന്നെങ്കിലെന്‍റെ കുഴിമാടമെന്നെ
അസ്ഥി പുല്‍കിക്കിടക്കുമായിരുന്നു

0 comments:

Followers

സന്ദര്‍ശകര്‍