ശ്രികൃഷ്ണ ഗീതകം

Tuesday 19 July 2011

നൊന്തുകേഴും മനസിനു-
ബന്ധുവായുള്ള കൃഷ്ണ,
സന്തതം കൃപയരുളു
സങ്കടം മാറാന്‍ .


അന്തിയില്‍ വിരിയുന്നൊരു
ചന്തമില്ലാപൂക്കള്‍ പോലും
നിന്‍ തിരുമാറണഞ്ഞിടില്‍
എന്ത് ഭംഗി , ഹാ !


അന്തണരാം ജനങ്ങള്‍ക്ക് -
യേകബന്ധുവായ തവ
അന്ഗ്രി പങ്കജങ്ങളല്ലോ
അഭയ സ്ഥാനം .


വൃന്ദവന നികുഞ്ജത്തില്‍ -നിന്‍
അന്തികത്തണയാറുള്ള
സുന്ദരിയാം രാധയെക്കാള്‍
സുഭാഗ്യവാന്‍ ഞാന്‍ !


എന്തുകൊണ്ടെന്നാല്‍ തവ
ഗീതകം പഠിക്കുവാനായ്
സംഗതി വന്നതില്‍ പരം
സൌഭാഗ്യമുണ്ടോ ?


വെന്തു വെണ്ണിറായീടുന്ന
ദേഹമാണു ഞാനിതെന്നു
ചിന്തയില്‍ നിരൂപിച്ചതെ-
ഹ, എത്ര വിചിത്രം


ഗാത്രമാകും ക്ഷേത്രം തന്നില്‍
കീര്‍ത്തിമാനായ്‌ വിളങ്ങുന്ന

പാര്‍ഥിപനെയറിയുവോര്‍
എത്ര ചുരുക്കം !


കുങ്കുമം ചുമക്കുന്നൊരു
ഗര്‍ദ്ദഭത്തെയെന്നപോലെ
തന്നിലിരിക്കുന്നമൂല്യ

വസ്തുവെന്തെന്നറിയാതെ
യങ്ങുമിങ്ങും തിരിയുന്നു

അവിദ്യയാലേ

ജ്ഞാനിയെന്ന (ഞാന്‍ , നീ ) ഭാവമോക്കെ
വെക്കമങ്ങു വെടിഞ്ഞിട്ട്‌
ഞാനും നീയും ഒന്നെന്നറിഞ്ഞാല്‍ -നീ
ജ്ഞാനിയായീടും


നൊന്തുകേഴും മനസിനു-
ബന്ധുവായുള്ള കൃഷ്ണ
സന്തതം കൃപയരുളു
സങ്കടം മാറാന്‍  ,

0 comments:

Followers

സന്ദര്‍ശകര്‍