കണിതേടുന്ന കനവുകള്‍

Tuesday 19 July 2011

മുറുക്കിച്ചുവപ്പിച്ച ചുണ്ടില്‍
ശ്രിന്ഗാര വിരുന്നൊരുക്കിയ പനംതത്തകളെ ,
ഞാന്‍
ഗ്രീഷ്മാതപമേറ്റ് തളര്‍ന്ന് ,
മറുതീരം തേടുന്ന വാനമ്പാടി.
ഒരിറ്റു ദാഹജലം തരാതെ കടന്നുപോയ
വന്ദ്യമേഘങ്ങളേ ,
നിങ്ങള്‍ക്കെന്‍റെ സ്വസ്തി.
സ്വപ്ന വാനങ്ങളില്‍
മേഘധനുസ്സ് ചാര്‍ത്തിച്ച കാപട്യമേ
അരുത് ,
നിങ്ങള്‍
വെറുതെ പോലും
ഈ വനമ്പാടിയെ പിന്തുടരരുത് .
കാക്കക്കാലിനു തണലില്ലാത്ത ഈ മരുക്കാട്ടില്‍
ഇരവു കനക്കുമ്പോള്‍
ഞാന്‍
നിങ്ങളെ ഓര്‍ത്തു പാടാം !
പരിണയ സ്വപ്നങ്ങളില്‍
നോവുപെയ്തിറക്കിയ
പരിരംഭനമറിയാത്ത കറുത്തരാവുകളെ ,
നിങ്ങള്‍ക്ക് വിട .
ഇരവിന്‍റെ വരണ്ട നിനവുകളില്‍ പുലര്‍മഞ്ഞു
കനവു കണ്ടുറങ്ങിപ്പോയ പ്രഭാതയാമങ്ങളെ,
നെറുകയില്‍ നിറക്കുട്ട് ചാര്‍ത്തി ,
വിളിച്ചുണര്‍ത്താന്‍
എനിക്കായൊരു പ്രഭാതം വിരിയുകില്ലെന്നോ?
കുളിച്ചു കുറിയിട്ട് സപ്രമഞ്ചത്തില്‍
പുഷ്പതല്പമൊരുക്കാമെന്നു പറഞ്ഞ
പുലര്‍കാല കന്യകേ ,
ഈ മരുഭുമികയില്‍ നീ എനിക്ക് അന്യ .
വേലിപ്പടര്‍പ്പില്‍ കല്യാണം കൈനോക്കിചൊല്ലിയ കാക്കാത്തിപുള്ളേ ,
നിനക്കിരിക്കട്ടെ എന്‍റെ ഈ വിഷുക്കൈനീട്ടം,
എരിഞ്ഞടങ്ങുമീ ഗ്രീഷ്മത്തിനപ്പുറം,
ആഷാഡ മേഘങ്ങളില്‍
ആദ്യവര്‍ഷമായ് അവള്‍ പെയ്തിറങ്ങുമോ?
മലര്‍വാകകള്‍ പുക്കുന്ന മേടുകള്‍ക്കപ്പുറം
അവളെനിക്കായൊരുക്കുമോ ഒരു വിഷുപ്പൊന്‍കണി

0 comments:

Followers

സന്ദര്‍ശകര്‍