മാധവ പരിവേദനം

Tuesday 19 July 2011

അമ്പാടിയില്‍ അക്രൂര വാഹനം
വന്നുനിന്നത് ആരുമറിഞ്ഞില്ല
ഗോപാലവൃന്ദങ്ങള്‍ എം എന്‍ സികളില്‍
ജോലിക്ക് പോയിരിക്കുന്നു
ഗോപികമാര്‍ ചാറ്റിങ്ങിലും ബ്രൌസ്സിങ്ങിലുമൊക്കെയാണ്
പൈക്കലെയെല്ലാം അമ്മ ഇന്നെലെതന്നെ
മമ്മദ് ഇക്കയ്ക്ക് വിറ്റു,
കയറു കൂലി പോലും ചോദിച്ചു വാങ്ങിയതറിഞ്ഞു!
പാന്‍സും ഷര്‍ട്ടും ഇട്ടു ഇറങ്ങിയപ്പോള്‍
യാത്രയയക്കാന്‍ അമ്മയെ കണ്ടില്ല.
"അയല്‍കൂട്ടത്തിന്നു  പോയീന്നു തോനുന്നു "
ചുണ്ടിനു പുറത്തോട്ടൊലിച്ച മുറുക്കാന്‍ചാറു കൈകൊണ്ടൊതുക്കി
നാരാണിയേട്ടത്തി ചിരിച്ചു
രാധികയെ ഫോണില്‍ വിളിച്ചു..
ഏതോ ഫ്രണ്ട് ഓണ്‍ലൈന്‍ ഉണ്ടത്രേ
വന്നിട്ട് കാണാമെന്നു. !
ഗോപികാ വിലാപങ്ങളില്ല
കണ്ണീര്‍ പ്രവാഹങ്ങളില്ല
പടിയിറങ്ങി...
"രാധയെവിടെ ?"
തെങ്ങിന് ചാണകം ഇടാന്‍ വന്ന സുഗതേടത്തി !
ചോദ്യം കേട്ടില്ലെന്നു നടിച്ചു .
വേലിപടര്‍പ്പില്‍ ചകോര മിഥുനങ്ങള്‍
പരസ്പരം നോക്കിയൊന്നു ഇരുത്തി മൂളി
ശുഭ ലക്ഷണം തന്നെ!
ഏതായാലും
പത്തു കായുണ്ടാക്കി തിരിച്ചു
മധുവന സീമയണഞ്ഞപ്പോള്‍ അറിഞ്ഞു
രാധികസ്വയവരം കഴിഞ്ഞത്രേ !
പിന്നിടെപ്പോഴോ വഴിയില്‍ കണ്ട കൂട്ടുകാരനോട്
അവള്‍ മൊഴിഞ്ഞു പോലും
"ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ......"

0 comments:

Followers

സന്ദര്‍ശകര്‍